മക്കയിലെ മല്ലനായിരുന്നു റുകാന.ദ്വന്ദ്വയുദ്ധത്തിൽ ആരും തന്നെ റുകാനയോട്
വിജയിക്കാറില്ല.
ഒരിക്കൽ, മലഞ്ചെരുവിൽ വെച്ച് റുകാനയും തിരു ദൂതരും കണ്ടുമുട്ടി.
സത്യ സന്ദേശം റുകാനയ്ക്കും കൈമാറാൻ തിരു ദൂതരും ഒട്ടും തന്നെ അമാന്തിച്ചില്ല,
"റുകാനേ, നീ അല്ലാഹുവിനെ ഭയപ്പെടണേ…
സത്യ മാർഗത്തെ നിനക്കും സ്വീകരിച്ചു കൂടെ..”
"താങ്കൾ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിൾ..! റുകാന പ്രതിവതിച്ചു.
മൽപിടുത്തത്തിൽ പരാജയപ്പെടുത്തിയാൽ അംഗീകരിക്കാമെന്ന് റുകാന.
റുകാനയുമായി തിരു ദൂതർ ദ്വന്ദ്വയുദ്ധം നടത്തി, ക്ഷണനേരം കൊണ്ട് ദൂതർ റുകാനയെ മലർത്തിയടിച്ചു; അവിടുത്തെ കരങ്ങൾക്കിടയിൽ അനങ്ങാനാകാതെ
റുകാന മണ്ണിൽ..
'ഹോ, മുഹമ്മദ് എന്നെ തോൽപിക്കുകയോ..!
ഇതെന്തു കഥ..!
റുകാന ഉദ്വേഗപ്പെട്ടു….
റുകാന തിരു ദൂതരോട് ഒരവസരം കൂടി ചോദിച്ചു വാങ്ങി.
എന്തു കാര്യം…!
നിമിശങ്ങൾക്കകം, റുകാന വീണ്ടും നിലംപൊത്തി…..
തിരു ദൂതരുടെ ധീരതയെ വരച്ചിടുന്ന സംഭവങ്ങൾ ചരിത്രത്തിൽ നിരവദിയുണ്ട്. എത്ര വിഷതീകരിപ്പാലും അതിന്റെ യഥാർത്ഥ മുഖം അവർണ്ണനീയം.
ഹുനൈൻ:ധർമ യുദ്ധത്തിനിടെ
മുസ്ലിം സൈന്യത്തിനു കാലിടറി; പലരും ഉൾവലിഞ്ഞു.
സന്ദർഭം മുതലെടുത്ത് പോർ വിളികൾ മുഴക്കി ശത്രു പടയാളികൾ ഇരച്ചുകയറുന്നു,തിരു ദൂതർ തന്റെ കുതിരപ്പുറത്തു കയറി ശത്രുവിനുനേരെ പാഞ്ഞടുത്തു..
" ഞാൻ ദൈവത്തിന്റെ സന്ദേശ വാഹകനാണെടോ…
ആരുണ്ട് എന്നോട് ഏറ്റുമുട്ടാൻ…?
എന്ന് ഉറച്ച സ്വരത്തിൽ ശത്രുസമൂഹത്തെ വെല്ലുവിളിച്ച് പടനയിച്ച് വിജയം കൊയ്തു.
തിരു ദൂതരുടെ ധീരതയെ വരച്ചിടുന്ന മറ്റൊരുദാഹരണം:
മദീന ഒന്നടങ്കം കിടുലം കൊള്ളിച്ച ഭയാനകമായ ശബ്ദം…!
മദീനാ വാസികൾ ഒന്നടങ്കം ഭയചകിതരായി.
അവരെല്ലാം ഒത്ത് ചേർന്ന് കാര്യം തിരക്കാനിറങ്ങിയപ്പോൾ തിരുദൂതർ തോളിൽ തന്റെ വാളും തൂക്കിയിട്ട് വിവരമറിഞ്ഞ് തിരിച്ചു വരുന്ന കാഴ്ചയാണ് കണ്ടത്!!
ഭീരുത്വവും നിസ്സഹായതയും തൊട്ടു തീണ്ടാത്ത നേതാവായിരുന്നു മുത്ത് നബി.
ഇന്ന് ആ നേതാവിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന പലരും ശത്രു വിന്റെ മുമ്പിൽ മുട്ടിലിഴഞ്ഞ് തൊഴുകൈയോടെ ഓച്ഛാനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉണർത്തിയെന്നു മാത്രം.
അവരോടൊന്നെ പറയാനൊള്ളൂ,
ശത്രുവിനു മുമ്പിൽ കാൽമുട്ട് വിറക്കുന്നുവെങ്കിൽ നിങ്ങൾക്ക് മാറിനിൽക്കാം. എന്നാൽ, തിരു ദൂതരുടെയും അവിടുത്തെ വീര ശൂര പരാക്രമികളായിരുന്ന അനുചരരുടെയും ഊർജവും ആർജവും ഉൾകൊണ്ട് ശത്രു വിന്റെ മുഖത്ത് നോക്കി ധർമ്മം വിളമ്പാൻ, നീതിക്കായ് ശബ്ദിക്കാൻ ചങ്കൂറ്റവും ഉശിരുമുള്ളവൾ രംഗത്ത് വരുമ്പോൾ അവർക്ക് തീവ്രവാദത്തിന്റെ മാല ചാർത്തി സ്വയം അപഹാസ്യരാകരുത്……
പിൻകുറിപ്പ്,
ശിഅ്ബ് അബൂത്വാലിബില്‍ തിരുദൂതരെയും അനുയായി വൃന്ദത്തെയും തടവിലാക്കിയ സന്ദർഭം,എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ടു. ഭക്ഷ്യവസ്തുക്കൾ വരെ കിട്ടാക്കനിയായി, കഷ്ടപ്പാട് അതികഠിനമായപ്പോള്‍ തിരുദൂതരും കുടുംബവും പച്ചിലകളും തോലും ഭക്ഷിക്കാന്‍ തുടങ്ങി. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരയാന്‍ തുടങ്ങി…
ഇദ്യാതി അതി കഠിന സന്ദർഭത്തിൽ ഉപരോധം ഏർപ്പെടുത്തിയ ഖുറൈശി പ്രമുഖർ അനുരഞ്ജ ചർച്ചയ്ക്കായി തിരുദൂതരെ സമീപിച്ചു..
"എല്ലാ ദുരിതങ്ങളും തീർത്തു തരാം, ഉപരോധം പിൻവലിക്കാം, ഉപാധി ഒന്നേ ഒള്ളൂ 'ഒന്ന് ഐക്യപ്പെടണം, തുറന്ന് പറച്ചിൽ നിർത്തിവെക്കണം"
ശത്രു വിനു മുന്നിൽ നടുവളക്കുന്നവരേ,
വായിക്കണേ,
'ശിഅ്ബ് അബൂത്വാലിബിലെ ചരിതം'
(സർവ്വ ഉപാധികളും തള്ളി ധീരതയോടെ, അഭിമാനത്തോടെ, നടുനിവർത്തി സത്യ സന്ദേശവുമായി മുന്നോട്ട് പോവാൻ തിരുദൂതർ തീരുമാനമെടുത്തപ്പോൾ ശത്രു തലവൻമാർ ഇളിഭ്യരായി മടങ്ങേണ്ടിവന്ന ചരിതം…)
No comments:
Post a Comment