Thursday, 28 December 2017

ഭീകരതയുടെ നൂറാം വാർഷികം


1917 നവംബർ 2, ലോക ജനതയെ എന്നെന്നും നാണിപ്പിക്കുന്ന തരത്തിൽ ഭീകരതയുടെ കേന്ദ്രമായി ലോക രാഷ്ട്രങ്ങളാൽ അംഗീകരിക്കപ്പെട്ട ജൂത സയണിസ്റ്റ് രാഷ്ട്രത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സഹചര്യത്തിൽ, ആധുനിക ലോകക്രമങ്ങളിൽ സംഭവിച്ച ഭീകരതയുടെ ചരിത്രത്തിന്റെ പുനർവായനക്ക് പ്രസക്തിയേറെയാണ്.
ഭീകരതയുടെ കുത്തകവകാശം ഇസ്ലാമിന്റെ മേൽ ചാർത്തുന്ന ഏതൊരു വ്യക്തിയും ഫലസ്തീന്റെ മണ്ണിൽ രൂപം കൊണ്ട ജൂതരാഷ്ട്രം,രൂപീകത്തിനു തറ പാകിയ ‘ബാൽഫർ ഡിക്ലറേഷൻ', തുടർന്ന് നടന്ന ഇസ്രയേലിന്റെ കിരാതവാഴ്ചകൾ, ഗൂഡനീക്കങ്ങൾ, എന്നിവയിലേക്ക് കണ്ണുതുറക്കേണ്ടതുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിൽ ഭീകരതയുടെ സർവ്വാസ്ത്രങ്ങളും ഫലസ്തീനു നേരെ പ്രയോഗിച്ച സന്ദർഭം, അറബ് രാജ്യങ്ങളോടപ്പം ഫലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നതിൽ മുന്നിരയിൽ നിന്നിരുന്ന രാജ്യമായിരുന്നു നമ്മുടെ ഭാരതം.അൻപതുകളിൽ നെഹ്റുവും പിന്നീട് ഇന്ദിരയും രൂപപ്പെടുത്തിതന്നത് ഇരകൾ കൊപ്പം നിൽക്കുന്ന നയ-നിലപാടുകളായിരുന്നു. ഉന്നത രാഷ്ട്രങ്ങളുടെ കണ്ണുരുട്ടലുകളിൽ വീഴാതെ ഫലസ്തീന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സഹായ-സാന്ത്വന മന്ത്രങ്ങളോതിയ നാളുകൾ നമുക്ക് അന്യമാകുന്നുവോ?
കേവലമായ ശങ്കയല്ല, മോദി രൂപപ്പെടുത്തുന്ന വിദേശനയങ്ങൾ നൽകുന്ന സൂചന ഇതാണ്.മോദി,ട്രംപ്,നെതന്യാഹു അച്ചുതണ്ട് നൽകുന്ന സന്ദേശം വ്യക്തമാണ്.മോദിയുടെ ഇസ്രയേൽ യാത്ര ഭീകരതക്കുള്ള അംഗീകാരമായി കാണാവതല്ലെങ്കിലും ഭീകരതയുടെ മുറിവുണങ്ങാത്ത ഫലസ്തീനെ അവഗണിച്ചത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.കാരണം ഫലസ്തീൻ വിമോചന നേതാവും അമേരിക്കയുടെ കണ്ണിലെ കരടുമായിരുന്ന യാസർ അറഫാത്തിന്റെ ഫലസ്തീനോട് വരെ സൗഹ്യത ചർച്ചകൾ നടത്തിപ്പോന്ന രാജ്യമാണ് നമ്മുടേത്. ദീർഘകാലം അടിമകളായി ജീവിച്ച ഭാരതീയന് കോളനി വാഴ്ചയുടെ നീരസം ആരും പറഞ്ഞറീക്കേണ്ടതില്ലല്ലോ.
കോളനിക്കാല  അനുഭവങ്ങളായിരുന്നു ഭാരതീയരെ എന്നും ഇരകൾക്കൊപ്പം നിൽക്കാനും ഭീകരതയെ ചെറുക്കാനും പ്രേരിപ്പിച്ചിരുന്നത്.

ആഗോള തലത്തിൽ ഭീകരത ചർച്ചചെയ്യുമ്പോൾ ഭീകരതയുടെ ഏറ്റവും വലിയ ഇരകളെ കുറിച്ച് മൗനം ഭജിക്കുന്നത് വലിയ അപരാതം തന്നെയാണ്. വർഗീയ ശക്തികളുടെ ഗൂഡതന്ത്രങ്ങളാൽ ഇന്ന് ഭീകരതയുടെ വാക്താക്കളായി ഒരു വിഭാഗം വിശ്വാസികളെ മുദ്രകുത്തപ്പെട്ടിരിക്കുന്നു. യഥാത്ഥ ഭീകരർ മുഖമ്മൂടിക്കുള്ളിൽ നിന്ന് ലോകത്തെ നോക്കി ചിരിക്കുന്നു. ജനാധിപത്യത്തിന്റെ മഹനീയ പാതയിൽ മുന്നേറുക മാത്രമാണ് ഭീകരതയെ തുടച്ചു നീക്കാനുള്ള ഏക പരിഹാരമാർഗം.

അയ്യൂബ് കാവനൂർ

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...