ഇരുളിൽ വലഞ്ഞു ഞാൻ
ഇരവും പകലുമായ്
ഇറയോനെതിരെയായ്
ഈ ജീവൻ തുലക്കവെ.
കണ്ടു ഞാനൊരു നാളിൽ
കാലത്തിൻ നിദാനമാം
കരുണാമയൻ തന്റെ
കനിവിന്നൊളി ദീപം
സുന്ദര,സുരഭില
സൗന്ദര്യ സുമോഹന
സപ്ത സരസ്സിൽ മുങ്ങി
സ്വയമേ അലിഞ്ഞു ഞാൻ
ഒളിവേ,അറിഞ്ഞു ഞാൻ
ഒരുവൻ വരമിത്
ഓമലിൻ സ്നേഹമെന്നിൽ
ഓളമായ്, തിരക്കായ്…
ജീവിതം വിയർപ്പാക്കി
ജീവികൾക്കൊളിയേകി
ജഗമേയഖിലവും
ജയ ശാന്തിയാം തിങ്കൾ
മാമരുഭൂവിൽ വീണ
മൺ തരിനെങ്കിലും
‘മരു’വിൽ നിലാവിനാൽ
മിന്നും പൊൻതരി ഞാനേ..
ഇസ്സുദ്ദീൻ പട്ടാമ്പി.
No comments:
Post a Comment