Thursday 4 January 2018

കണ്ണും കാതും മർകസിലേക്ക്,

മർകസ് സമ്മേളനത്തിനു കാഹളം മുഴങ്ങീട്ട് നാളേറെയായി.കർമ്മ പദ്ധതികൾ,പ്രചരണ പരിപാടികൾ,പൂർവ്വ വിദ്യാത്ഥി സംഗമങ്ങൾ എല്ലാം അടങ്ങി,സമ്മേളനത്തിനു തിരശ്ശീല ഉയരാനിരിക്കുകയാണ്...

വിദേശ പ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ നായകർ എത്തിത്തുടങ്ങി.

സ്നേഹ ജനങ്ങൾ മർകസിലേക്ക് ഒഴുകാനുള്ള തയ്യാറെടുപ്പിലാണ്.
കണ്ണും കാതും മർകസിലേക്ക്:വൈജ്ഞാനിക ഭൂമികയെ കൂടുതലറിയാൻ,അമരക്കാരനെ കേൾക്കാൻ..


സമ്മേളനം കേവലം മർകസിന്റെ ആഘോഷമായി കണ്ടൂട, മലയാളിയുടെ, അതിലുപരി രാജ്യത്തിന്റെ തന്നെ അഹങ്കാരമാണ് മർകസ്.ഭംഗിവാക്കു പറഞ്ഞതല്ല,മർകസ് ഇന്ന് രാജ്യത്തെ മുഴുക്കെ അഭിമുഖീകരിക്കുന്നുണ്ട്.വിരലിലെണ്ണാവുന്ന അനാഥകളുടെ കണ്ണീരൊപ്പിയായിരുന്നു തുടക്കം.40 വർഷത്തിനിടയിൽ വൈജ്ഞാനിക സാംസ്കാരികരംഗത്ത് ചടുലമായ മുന്നേറ്റം തന്നെ നടത്തി.നവോത്ഥാനമെന്ന് വിളിക്കാം ഈ മുന്നേറ്റത്തെ.ഇരുപതിൽപരം സംസ്ഥാനങ്ങളിൽ മേൽവിലാസമുണ്ട് ഇന്ന് മർകസിന്, സ്വന്തം കാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ മാത്രം മുക്കാൽ ലക്ഷം കവിഴും, ഇന്നും പന്തിനായിരങ്ങൾ വിദ്യ നുകർന്നു കൊണ്ടിരിക്കുന്ന വിജ്ഞാന കേന്ദ്രം.മർകസ് അഭയം നൽകിയ നിരാലംബരർക്ക് കയ്യും കണക്കുമില്ല, മർകസിന്റെ ‘തണ്ണീർ ജലം' കൊണ്ട് ദാഹമകറ്റുന്ന കുടുംബങ്ങൻ രാജ്യത്തുടനീളമുണ്ട്.തളിർത്തു നിൽക്കുന്ന പരസഹസ്യങ്ങൾ വേറെയും...


ചെറിയ കാലയളവിൽ മർകസ് നേടിയ വിപ്ലവം ആരെയാണ് അതിശയിപ്പിക്കാത്തത്!
എങ്ങനെ സാധ്യമായെന്ന ചോദ്യം സ്വോഭാവികം?

ഉത്തരം ലളിതമാണ്;പ്രായം തളരാത്ത, ആരോപണങ്ങളെ കൊണ്ട് തകരാത്ത ഒരു നേതാവുണ്ട് അമരത്ത്!!

ആ നേതാവിന്റെ അർപ്പണബോധവും ദീർഘവീക്ഷണവുമായിരുന്നു ഇതിനു പിന്നിൽ. ജീവിതം തന്നെ സമുദായത്തിനും സമൂഹത്തിനും മാറ്റി വെച്ച വ്യക്തിത്വം!
കൈരളിക്കു സുപരിചിതമായ നാമം: കാന്തപുരം ഉസ്താദ്.

അമരക്കാരനെ കുറിച്ച് അൽപം,
കൃത്യമായ നയ നിലപാടുകളാണ് ഉസ്താദിനെ വളർത്തിയത്, ഉറച്ച നിലപാട് ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കാരണമായി.ഒരു പറ്റം അനുയായികളെയും അതുപോലെ വിരോധികളെയും സമ്പാദിച്ചു തരുകയും ചെയ്തു.രാഷ്ട്രീയ സമീപനമാണ് ഏറെ പഴി കേർപ്പിച്ചത്.ആദ്യം കമ്മ്യൂണിസ്റ്റ് ആചാര്യനാക്കി, ഇന്ന് കാവി മൊല്ല, അവസരവാദി ഇദ്യാതി വിശേഷണങ്ങളെക്കൊണ്ട് പൊങ്കാല ചാർത്തി. പക്ഷേ, ഉസ്താദിന്റെ നിലപാടുകൾ അന്നും ഇന്നും ഒന്നായിരുന്നു.കക്ഷിരാഷ്ട്രീയത്തിനിടയിൽ വേർത്തിരിവില്ലാത്ത സമീപനം, ഭരണത്തിലിരിക്കുന്നവരുടെ പാർട്ടി നോക്കാതെ ‘സർക്കാർ‘ എന്ന തലത്തിൽ ഇടപഴകി. വാങ്ങിക്കാനുള്ളത് ചോദിച്ചുവാങ്ങി. പറയാനുള്ളത് തുറന്ന് പറഞ്ഞു.

എത്ര സുതാര്യം!

സവർണ്ണ ഫാഷിസത്തോട് വിധേയപ്പെട്ടവനായി ചിത്രീകരിക്കുന്നവരോട്, സഹതാപം!. സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എന്തും വിളിച്ചു കൂവാം, സമൂഹത്തിലേക്കിറങ്ങി പണിയെടുക്കണം നിങ്ങൾ, കൈ നനയുമ്പോഴേ കാര്യം തിരിയൂ…
ഉസ്താദിന്റെ നിലപാടുകളെ സൂക്ഷമായി നിരീക്ഷിക്കുകയാണെങ്കിൽ, ഞാൻ ഉറപ്പിച്ചു പറയാം, അദ്ദേഹത്തിന്റെ ഉൾക്കാഴ്ചക്കു മുമ്പിൽ, ദീർഘവീക്ഷണത്തിനു മുമ്പിൽ നിങ്ങൾ നമിച്ചുപോകും.

പറഞ്ഞതിന്റെ താൽപര്യം, എല്ലാ നിലപാടുകളും നിങ്ങൾ ഉൾക്കൊള്ളണമെന്നോ, നിങ്ങളുടെ ബുദ്ധിയെയും വിവേകത്തെയും വ്യക്തികൾക്ക് പണയപ്പെടുത്തണമെന്നോ അല്ല.!

നിലപാടുകളിൽ ഭിന്നാപിപ്രായം സ്വാഭാവി മാണ്. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അവരവരുടെ വഴികളുണ്ട്. ആരോഗ്യപരമായ വിമർശനങ്ങൾ സ്വാഗതാർഹം തന്നെ..

കഥയറിയാതെ കല്ലെറിയുന്നവരോട്,നിലപാടുകളെയും വിട്ട് വ്യക്തിഹത്യകൾ നടത്തുന്നവരോട്, അവരോടാണ് എന്റെ സംസാരം.നിങ്ങൾ ഉസ്താദിനെ വായിക്കേണ്ടത് സേവനങ്ങളിലൂടെയാണ്, വിശന്നവന് ഭക്ഷണം നൽകുന്ന,നിരക്ഷരന് ജ്ഞാനം വിളമ്പുന്ന,രോഗിക്ക് സാന്ത്വനമോതുന്ന, അനാഥ അഗതികൾക്ക് സംരക്ഷണം നൽകുന്ന കാന്തപുരത്തെ വായിക്കൂ…


അഖില ലോക കാന്തപുരം വിരോധികളോട്,*
നിങ്ങളൊന്ന് മർകസിൽ വരണം,
മർകസിന്റെയും ഉസ്താദിന്റെയും പ്രവർത്തനങ്ങളെ കൺകുളിർക്കെ കാണണം……


NB: ഒരറ്റ സന്ദർശനംതന്നെ പല മഞ്ഞക്കണ്ണാടികളും ഊരിവെക്കാൻ കാരണമായേക്കും


റൂബി ജൂബിലിക്ക് അഭിവാദ്യങ്ങൾ,,
                            ⁦
✍️മുസ്തഫ ഇരുമ്പുഴി⁩

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...